Sunday, 30 December 2012

പിറക്കാതെ പോയത്


ഉറക്കെപ്പറഞ്ഞു പഠിപ്പിച്ച ധ്വനികള്‍ക്കും
സ്വരങ്ങള്‍ക്കും വാഗ് രൂപങ്ങള്‍ക്കും
ഇടയില്‍ ശബ്ദ കോലാഹലങ്ങളെ
ഭേദിച്ച് ഒരു കോണിലിരുന്ന് ഞാന്‍
ചിന്തിച്ചത് ഉച്ചരിക്കപ്പെടാതെ പോയ
ശബ്ദങ്ങളെക്കുറിച്ചാണ്.....

ആ ശബ്ദങ്ങള്‍ ഉണര്‍ത്താത്ത വാക്കുകളെകുറിച്ച്;
ആഴത്തില്‍ നിശബ്ദതയിലടിഞ്ഞുറിയ
ശബ്ദ സാഗരങ്ങലെക്കുറിച്ച്.
ഉപയോഗിച്ചുപയോഗിച്ചു പഴകിയ
അര്‍ത്ഥം നശിച്ച പാഴ് ശബ്ദങ്ങളേ-
ക്കാള്‍ മധുരതരമാകുമോ അവ?
അതോ ശബ്ദനാളതിലെവിടെയോ
ശ്വാസം മുട്ടി പിടഞ്ഞു ദീര്‍ഘനിശ്വാസങ്ങളായ്
നിര്‍ഗമിച്ച വായുധാര മാത്രമോ അവ?

നമ്മളും ഏറെയിതുപോലല്ലേ?
ഏറെയൊക്കെ അറിഞ്ഞിട്ടും
ഏറെ ചിന്തിച്ചിട്ടും
പ്രതികരണങ്ങള്‍ ഉള്ളിലാഴത്തി
മൂടുന്നവര്‍...
ഏറെ വൈകിയെന്നറിഞ്ഞിട്ടും
ഉണരാതുറങ്ങുന്നവ ...
പ്രായോഗികതയെറി വികസിച്ച
സമൂഹത്തില്‍ ചിന്തകള്‍ക്കെന്തു
പ്രസക്തി?
ഉച്ചരിക്കാത്ത ശബ്ദങ്ങ പോലെ,
വാക്കുകള്‍ പോലെ
ഏതൊക്കെയോ തുരുത്തിലെവിടെയൊക്കെയോ
എത്രയായിരം ചിന്തകളാവാം
പിറവിക്കുമുന്പേ മൃതിയുടെ
മറവിയില്‍ മാഞ്ഞുപോയത്?
അവയിലെത്ര ചിപ്പികളില്‍ എത്ര മുത്തുകള്‍?

വജ്ര ശോഭയാര്‍ന്നു ജ്വലിക്കേണ്ട
വാക്കുകളും ചിന്തകളുമെന്തേ...
നൈമിഷികങ്ങളാം വിഭ്രാന്ത കല്പനകളാകുന്നു?

ഒരുപക്ഷെ ഈ ശബ്ദസാഗരത്തി-
ലെന്റെ നിശബ്ദതയ്ക്കാവാം ഏറെയര്‍ത്ഥം
ഏറെ മാധുര്യം...
പിറന്നിട്ടു പ്രയോജനമില്ലാത്തതിനെക്കാ
പിറക്കാതിരിക്കുന്നതാവില്ലേ നല്ലത്?
ഗുല്‍മോഹ,
നിന്റെ ചുവപ്പെന്റെ പ്രണയമായിരുന്നു.
ഓരോ തളിരിലും പൂവിലും
പൂവിതളിലും തിളങ്ങിയതെന്റെ
അനുരാഗമായിരുന്നു.

അറിഞ്ഞോ അറിയതെയോ
പ്രിയ സ്നേഹിതാ നീയും
ഗുല്‍മോഹ പൂക്കളെ പ്രണയിച്ചു
നീയറിയാതെ ഞാന്‍ നിന്നെയും...

വിടരുന്ന പൂവുകള്‍ കൊഴിയണമെന്നത്
പ്രകൃതി....
പക്ഷെ എന്റെ വസന്തത്തിന്‍റെ ചുവപ്പ്
വിടരാതെ കൊഴിയുന്നു.....

നീയോര്‍ക്കുക,
ഓരോ ഗുല്മോഹറിലും
അറിയാത്ത ഈ പ്രണയിനിയെ ..
നീയറിയുക,
വിരിയാത്ത ഓരോ പൂമൊട്ടും
എന്റെ പ്രണയമാണെന്ന്...
എനിക്കൊരു സ്വര്‍ഗമുണ്ടായിരുന്നു.
ഋതുക്കള്‍ക്കനുസരിച്ചു തളിരിടുന്ന
വിടരുന്ന, പൂത്തുലയുന്ന,
ജീവിതങ്ങളെന്‍റെ മുന്‍പിലുണ്ടായിരുന്നു.
ആ ജീവിതങ്ങള്‍ക്ക് താളവും ശ്രുതിയുമുണ്ടായിരുന്നു
സ്വപ്നങ്ങളും അഭിലാഷങ്ങളുമുണ്ടായിരുന്നു...
കരയുവാന്‍ ചിരിക്കുവാ ഒത്തുകൂടാ
പങ്കുവയ്ക്കാന്‍ ത്യജിക്കുവാന്‍ അറിയുന്ന-
മനസ്സുണ്ടായിരുന്നു......
പിന്നെ എപ്പോഴോ..
കാരണങ്ങളൊന്നുമില്ലാതെ
ഞാനകന്നു..എല്ലാത്തില്‍ നിന്നും ,
തിരിച്ചുനടക്കുവാന്‍ ആകാത്ത വിധം....!!!

Sunday, 25 November 2012

“അനീതികള്‍ കാണുമ്പോള്‍
വേദനിക്കുന്നൊരു ഹൃദയം
നിനക്കുന്ടെന്കില്‍ നിന്നെ
ഞാന്‍ സഖാവേ എന്ന് വിളിക്കും”
അതുകൊണ്ട് മാത്രമാണ്
കാലങ്ങളോളം ഞാന്‍ നിന്നെയും
സഖാവേ എന്ന് വിളിച്ചത്
അന്ന് അനീതികളില്‍ വേദനിക്കുന്ന
നിന്റെ ഹൃദയം എനിക്ക്
കാണാന്‍ കഴിഞ്ഞിരുന്നു
ക്രൂശിത രൂപത്തിനും ബുദ്ധനും
മഹാത്മാവിനുമോപ്പം നിന്റെ
മുഖവും ഞാന്‍ ചേര്‍ത്ത് വച്ചു
പക്ഷേ, അനീതികള്‍ പ്രകൃതിയുടെ
അസന്തുലിതമായ സന്തുലനങ്ങലാണ്
എന്ന് നീ പറഞ്ഞപ്പോള്‍
മുള്‍ക്കിരീടങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങിയ
രക്തത്തിന്‍ ചുവപ്പ് തീ പോല്‍
പടരാന്‍ തുടങ്ങിയിരുന്നു
ഓര്‍മ്മകള്‍ മരിക്കുന്നു ചങ്ങാതി,
പകരം സ്വാര്‍ത്ഥ താത്പര്യങ്ങളെ-
ന്നെയും നിന്നെയും നയിക്കുന്നു...
പൊട്ടിചെറിയുവാന്‍ ചങ്ങലകള്‍ ഏറെ..
അമ്മയുടെ കണ്ണുനീരിന് മുന്‍പില്‍
നിന്റെ സ്വാതന്ത്ര്യങ്ങള്‍ അവസാനിക്കുന്നു
വെന്നു അറിയാഞ്ഞിട്ടല്ല...
എനിക്കുമുണ്ടല്ലോ വലിഞ്ഞു മുറുകി
ശ്വാസംമുട്ടിക്കുന്ന ഒട്ടേറെ ചങ്ങലകള്‍

ജീവിതം ഏറ്റവും സന്തോഷം പകര്‍ന്ന
ദിവസങ്ങളിലൂടെ നീ ആഘോഷിക്കുമ്പോള്‍
ഇവിടെയൊരു കൊച്ചു തുരുത്തില്‍
നിന്റെ ലോകം ചുരുങ്ങിയതോര്‍ത്തു
ഞാന്‍ നെടുവീര്‍പ്പിടുന്നു....
ബോധിയുടെ ഇലതുമ്പിലെ മഞ്ഞു
തുള്ളികള്‍ ഉരുകിയോലിക്കുന്നു
എന്റെ നിസ്സഹായതയില്‍ പിടഞ്ഞു
നിന്നില്‍ അഭയം തേടിയ എന്നെ
നിന്റെ വാക്കുകളാണെറ്റം വേദനിപ്പിക്കുന്നത്
വര്‍ഗ വ്യത്യാസങ്ങള്‍ പ്രകൃതിയുടെ
നിയമമാണ പോലും...??
എന്ന് മുതല്‍ ??
നീ നിന്നെക്കുറിച്ചു മാത്രം
ചിന്തിച്ചു തുടങ്ങിയ നാള്‍ മുതലോ?
എനിക്ക് നിന്റെ പാത പിന്തുടരാനവുന്നില്ല
ഇന്നും പീഡിതന്റെ വേദനകള്‍
എന്നെ മറ്റെന്തിനെക്കാളും ഏറെ
മുറിപ്പെടുത്തുന്നു........
ഇവിടെ എനിക്ക് മനസിലാകാതെ
പോകുന്നത് നിന്റെ നിസ്സംഗതയാണ്
കാലചക്രം തിരിച്ച്....ഒരുപാട്
ഇടവഴികളും നടവഴികളും തിരിച്ചു നടന്നു
തിരിച്ചറിവിന്റെ നിമിഷര്ധത്തില്‍
തിരികെയെത്തി ഞാനൊന്നു ചോദിക്കട്ടെ...
എന്താണ് നിനക്കും എനിക്കും സംഭവിച്ചത്?
വഴികളെവിടെയാണ് വേര്‍പിരിഞ്ഞത്?
ചിന്തകള്‍ക്കെന്നാണ് താളം പിഴച്ചത്?
മഞ്ഞും മഴയും മരങ്ങളും
കാറ്റും കിളികളും പൂക്കളും
ഇവര്‍ ഒരിക്കലെന്റെ പ്രിയ
ചങ്ങാതിമാരായിരുന്നു

എന്നോ കിളികളെല്ലാം പറന്ന
-കന്നപ്പോ ഞാനഹന്കരിച്ചു...
തനിച്ചല്ലല്ലോ; ഇപ്പോഴും മഞ്ഞും
മഴയും മരങ്ങളും കാറ്റും പൂക്കളും
എനിക്കൊപ്പം തന്നെയാണ്...
പതിയെ പൂക്കളെല്ലാം വാടിതുടങ്ങി
ഞാനോ മഞ്ഞിനെയും മഴയേയും
മാത്രം ശ്രദധിച്ചു.....
ഒടുവിലെപ്പോഴോ മരങ്ങളെല്ലാം
ഇലകൊഴിച്ചു തുടങ്ങിയപ്പോള്‍
കാറ്റും വരാതായി ......
കാറ്റിനൊപ്പം മഴമേഘങ്ങളും
മലകള്‍ കടന്ന് എവിടേക്കോ മറഞ്ഞു
പൂക്കളില്ലാതെ മരങ്ങളില്ലെന്നും
മരങ്ങളില്ലാതെ മഞ്ഞും മഴയും
കാറ്റുമില്ലെന്നും ഞാനങ്ങു
സൗകര്യപൂര്‍വ്വം മറന്നു

കാറ്റ് കടക്കാതെ ജനാലകള്‍
കൊട്ടിയടച്ച് ഞാനെന്റെ
ശീതീകരിച്ച മുറിയിലെ
യന്ത്രങ്ങളിലൂടെ പ്രകൃതി
ഭംഗിയുടെ താഴ്വരകളും
മലനിരകളും തേടി നടന്നു

പിന്നെ മനം മടുപ്പിക്കുന്ന
എകാന്തതയിലാഴ്ത്തി കരണ്ടും
വെളിച്ചവും തണുപ്പും
ടെലിവിഷനിലെ ആഘോഷങ്ങളും
നിലച്ചപ്പോള്‍.....
വിസ്മൃതിയിലെവിടെയോ ആഴ്ന്നൊരു \
സ്വപ്നം പതിയെ തലയുയര്‍ത്തി
എന്നെ നോക്കി..

കൊട്ടിയടച്ച ജനാലകള്‍ തുറന്നു
ഞാന്‍ പൂക്കളെയും മരങ്ങളെയും
തിരഞ്ഞു...
മലകളെല്ലാം താഴ്വരകളായതെന്നാണ്?
ആകാശമൊരു കൊച്ചു തുണ്ടായതെന്നാണ്?
മരങ്ങള്‍ക്ക് പകരം  കെട്ടിടങ്ങള്‍
തലയുയര്‍ത്തി നില്‍ക്കുന്നു

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഞാന്‍
നടന്ന വന വീഥി എന്നെയൊരു
പുല്മെട്ടിലെക്കാന് നയിച്ചത്
അരുവികളും പുഴകളും
ഉരുളന്‍ കല്ലുകള്‍ നിറഞ്ഞൊരു
ഇടവഴി പോല്‍...!!
ഈ കല്ലുകളില്‍ മഴവെള്ള പാച്ചില്‍
തട്ടിച്ചിതറന്നതിനിയെന്നാണ്?
ചൂടാര്ന്നെരിയുന്ന കല്ലില്‍
ഇനിയൊരു പായലിന്‍ പച്ചപ്പും
കുളിര്‍മ്മയുമെന്നാണ്?

മഴയില്ല കാറ്റില്ല കിളികളില്ല
എന്റെ പ്രിയ ചങ്ങാതികള്‍ ആരുമില്ല
തിരിയെ ചെല്ലുമ്പോള്‍
ഒളിച്ചോടുവാനെന്റെ
മുറിയിലെ എ സി യുടെ കുളിര്‍മയില്ല
ലോകത്തെ നിമിഷാര്ധങ്ങളില്‍
അടുപ്പിക്കുന്ന വലകളെപ്പോഴോ
പരസ്പരമാകന്ന കണ്ണികളായി
ഇവിടെയിനി അടുപ്പങ്ങള്‍ അകലങ്ങളും
അകലങ്ങളെല്ലാം ശത്രുതയും.....

വേരുകളെല്ലാം അറത്തോരു
പാഴ്‌മരമായി ഞാന്‍ മാത്രം
ഇനിയെന്നാണോരു സ്വപ്നത്തിലെങ്കിലും
എന്റെ ചങ്ങാതിമാരെ കാണുവാനാകുക
ഉറക്കവും പണ്ടേ നശിച്ചുവല്ലോ
അതോ, ഉണരേണ്ടപ്പോഴെല്ലാം
ഉറക്കം നടിച്ചതിന്റെ ഫലമോ?