Sunday, 25 November 2012

“അനീതികള്‍ കാണുമ്പോള്‍
വേദനിക്കുന്നൊരു ഹൃദയം
നിനക്കുന്ടെന്കില്‍ നിന്നെ
ഞാന്‍ സഖാവേ എന്ന് വിളിക്കും”
അതുകൊണ്ട് മാത്രമാണ്
കാലങ്ങളോളം ഞാന്‍ നിന്നെയും
സഖാവേ എന്ന് വിളിച്ചത്
അന്ന് അനീതികളില്‍ വേദനിക്കുന്ന
നിന്റെ ഹൃദയം എനിക്ക്
കാണാന്‍ കഴിഞ്ഞിരുന്നു
ക്രൂശിത രൂപത്തിനും ബുദ്ധനും
മഹാത്മാവിനുമോപ്പം നിന്റെ
മുഖവും ഞാന്‍ ചേര്‍ത്ത് വച്ചു
പക്ഷേ, അനീതികള്‍ പ്രകൃതിയുടെ
അസന്തുലിതമായ സന്തുലനങ്ങലാണ്
എന്ന് നീ പറഞ്ഞപ്പോള്‍
മുള്‍ക്കിരീടങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങിയ
രക്തത്തിന്‍ ചുവപ്പ് തീ പോല്‍
പടരാന്‍ തുടങ്ങിയിരുന്നു
ഓര്‍മ്മകള്‍ മരിക്കുന്നു ചങ്ങാതി,
പകരം സ്വാര്‍ത്ഥ താത്പര്യങ്ങളെ-
ന്നെയും നിന്നെയും നയിക്കുന്നു...
പൊട്ടിചെറിയുവാന്‍ ചങ്ങലകള്‍ ഏറെ..
അമ്മയുടെ കണ്ണുനീരിന് മുന്‍പില്‍
നിന്റെ സ്വാതന്ത്ര്യങ്ങള്‍ അവസാനിക്കുന്നു
വെന്നു അറിയാഞ്ഞിട്ടല്ല...
എനിക്കുമുണ്ടല്ലോ വലിഞ്ഞു മുറുകി
ശ്വാസംമുട്ടിക്കുന്ന ഒട്ടേറെ ചങ്ങലകള്‍

ജീവിതം ഏറ്റവും സന്തോഷം പകര്‍ന്ന
ദിവസങ്ങളിലൂടെ നീ ആഘോഷിക്കുമ്പോള്‍
ഇവിടെയൊരു കൊച്ചു തുരുത്തില്‍
നിന്റെ ലോകം ചുരുങ്ങിയതോര്‍ത്തു
ഞാന്‍ നെടുവീര്‍പ്പിടുന്നു....
ബോധിയുടെ ഇലതുമ്പിലെ മഞ്ഞു
തുള്ളികള്‍ ഉരുകിയോലിക്കുന്നു
എന്റെ നിസ്സഹായതയില്‍ പിടഞ്ഞു
നിന്നില്‍ അഭയം തേടിയ എന്നെ
നിന്റെ വാക്കുകളാണെറ്റം വേദനിപ്പിക്കുന്നത്
വര്‍ഗ വ്യത്യാസങ്ങള്‍ പ്രകൃതിയുടെ
നിയമമാണ പോലും...??
എന്ന് മുതല്‍ ??
നീ നിന്നെക്കുറിച്ചു മാത്രം
ചിന്തിച്ചു തുടങ്ങിയ നാള്‍ മുതലോ?
എനിക്ക് നിന്റെ പാത പിന്തുടരാനവുന്നില്ല
ഇന്നും പീഡിതന്റെ വേദനകള്‍
എന്നെ മറ്റെന്തിനെക്കാളും ഏറെ
മുറിപ്പെടുത്തുന്നു........
ഇവിടെ എനിക്ക് മനസിലാകാതെ
പോകുന്നത് നിന്റെ നിസ്സംഗതയാണ്
കാലചക്രം തിരിച്ച്....ഒരുപാട്
ഇടവഴികളും നടവഴികളും തിരിച്ചു നടന്നു
തിരിച്ചറിവിന്റെ നിമിഷര്ധത്തില്‍
തിരികെയെത്തി ഞാനൊന്നു ചോദിക്കട്ടെ...
എന്താണ് നിനക്കും എനിക്കും സംഭവിച്ചത്?
വഴികളെവിടെയാണ് വേര്‍പിരിഞ്ഞത്?
ചിന്തകള്‍ക്കെന്നാണ് താളം പിഴച്ചത്?
മഞ്ഞും മഴയും മരങ്ങളും
കാറ്റും കിളികളും പൂക്കളും
ഇവര്‍ ഒരിക്കലെന്റെ പ്രിയ
ചങ്ങാതിമാരായിരുന്നു

എന്നോ കിളികളെല്ലാം പറന്ന
-കന്നപ്പോ ഞാനഹന്കരിച്ചു...
തനിച്ചല്ലല്ലോ; ഇപ്പോഴും മഞ്ഞും
മഴയും മരങ്ങളും കാറ്റും പൂക്കളും
എനിക്കൊപ്പം തന്നെയാണ്...
പതിയെ പൂക്കളെല്ലാം വാടിതുടങ്ങി
ഞാനോ മഞ്ഞിനെയും മഴയേയും
മാത്രം ശ്രദധിച്ചു.....
ഒടുവിലെപ്പോഴോ മരങ്ങളെല്ലാം
ഇലകൊഴിച്ചു തുടങ്ങിയപ്പോള്‍
കാറ്റും വരാതായി ......
കാറ്റിനൊപ്പം മഴമേഘങ്ങളും
മലകള്‍ കടന്ന് എവിടേക്കോ മറഞ്ഞു
പൂക്കളില്ലാതെ മരങ്ങളില്ലെന്നും
മരങ്ങളില്ലാതെ മഞ്ഞും മഴയും
കാറ്റുമില്ലെന്നും ഞാനങ്ങു
സൗകര്യപൂര്‍വ്വം മറന്നു

കാറ്റ് കടക്കാതെ ജനാലകള്‍
കൊട്ടിയടച്ച് ഞാനെന്റെ
ശീതീകരിച്ച മുറിയിലെ
യന്ത്രങ്ങളിലൂടെ പ്രകൃതി
ഭംഗിയുടെ താഴ്വരകളും
മലനിരകളും തേടി നടന്നു

പിന്നെ മനം മടുപ്പിക്കുന്ന
എകാന്തതയിലാഴ്ത്തി കരണ്ടും
വെളിച്ചവും തണുപ്പും
ടെലിവിഷനിലെ ആഘോഷങ്ങളും
നിലച്ചപ്പോള്‍.....
വിസ്മൃതിയിലെവിടെയോ ആഴ്ന്നൊരു \
സ്വപ്നം പതിയെ തലയുയര്‍ത്തി
എന്നെ നോക്കി..

കൊട്ടിയടച്ച ജനാലകള്‍ തുറന്നു
ഞാന്‍ പൂക്കളെയും മരങ്ങളെയും
തിരഞ്ഞു...
മലകളെല്ലാം താഴ്വരകളായതെന്നാണ്?
ആകാശമൊരു കൊച്ചു തുണ്ടായതെന്നാണ്?
മരങ്ങള്‍ക്ക് പകരം  കെട്ടിടങ്ങള്‍
തലയുയര്‍ത്തി നില്‍ക്കുന്നു

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഞാന്‍
നടന്ന വന വീഥി എന്നെയൊരു
പുല്മെട്ടിലെക്കാന് നയിച്ചത്
അരുവികളും പുഴകളും
ഉരുളന്‍ കല്ലുകള്‍ നിറഞ്ഞൊരു
ഇടവഴി പോല്‍...!!
ഈ കല്ലുകളില്‍ മഴവെള്ള പാച്ചില്‍
തട്ടിച്ചിതറന്നതിനിയെന്നാണ്?
ചൂടാര്ന്നെരിയുന്ന കല്ലില്‍
ഇനിയൊരു പായലിന്‍ പച്ചപ്പും
കുളിര്‍മ്മയുമെന്നാണ്?

മഴയില്ല കാറ്റില്ല കിളികളില്ല
എന്റെ പ്രിയ ചങ്ങാതികള്‍ ആരുമില്ല
തിരിയെ ചെല്ലുമ്പോള്‍
ഒളിച്ചോടുവാനെന്റെ
മുറിയിലെ എ സി യുടെ കുളിര്‍മയില്ല
ലോകത്തെ നിമിഷാര്ധങ്ങളില്‍
അടുപ്പിക്കുന്ന വലകളെപ്പോഴോ
പരസ്പരമാകന്ന കണ്ണികളായി
ഇവിടെയിനി അടുപ്പങ്ങള്‍ അകലങ്ങളും
അകലങ്ങളെല്ലാം ശത്രുതയും.....

വേരുകളെല്ലാം അറത്തോരു
പാഴ്‌മരമായി ഞാന്‍ മാത്രം
ഇനിയെന്നാണോരു സ്വപ്നത്തിലെങ്കിലും
എന്റെ ചങ്ങാതിമാരെ കാണുവാനാകുക
ഉറക്കവും പണ്ടേ നശിച്ചുവല്ലോ
അതോ, ഉണരേണ്ടപ്പോഴെല്ലാം
ഉറക്കം നടിച്ചതിന്റെ ഫലമോ?


വഴി പിരിഞ്ഞ ചങ്ങാതിക്ക്...


ഇന്നലെ കണ്ടു പിരിഞ്ഞു നാം
ആള്‍ തിരക്കേറുമൊരു
നഗര വീഥിയി;
അപരിചിതരെപ്പോല്‍
അന്യോന്യം മറന്നു നാം
നമ്മളൂട്ടി വളര്‍ത്തിയ
കിനാക്കളെല്ലാം...
കൂട്ടം തെറ്റി പറന്നകന്നെങ്കിലും
സോദരി , സൗഹൃദത്തിന്‍റെ
നാളുകള്‍ ഒമയിലെവിടെയോ
ഒരു നെരിപ്പോടായെരിയുന്നു

സ്വപ്നങ്ങളിലൊരു കൊച്ചു വീടിന്റെ
ജാലകവിരികളെന്നെ വിസമയിപ്പിക്കുമ്പോൾ,
പോക്കുവെയിലേറ്റു തിളങ്ങുന്ന
പൂവിതള്‍ തലോടി നില്‍ക്കുമ്പോൾ,
മലഞ്ചെരുവുകളില്‍ മഴപെയ്യുമ്പോൾ,
വാകകള്‍ പൂചൂടുമ്പോൾ,
ഗ്രാമ ചന്തകളി തിരക്കേറുമ്പോൾ,
നഷ്ട സ്വപ്നങ്ങളിലെ സൗഭാഗ്യങ്ങളോത്തു
കവിതകള്‍ ചൊല്ലുന്നൊരു  സഖിയുടെ
മൗനം എന്നെ വേദനിപ്പിക്കുന്നു.....

ഇരുള്‍ മറച്ചോരീ വഴികളിലെവിടെയോ
കടലിന്റെ ആഴങ്ങള്‍ ഹൃദയത്തി ഒളിപ്പിച്ചു
ചാഞ്ഞു പെയ്യുന്ന മഴയിലൂടവ
ഓടി മറയവേ.....
സ്വപ്നം പോലൊരു സൗഹൃദം .....!