Friday, 11 January 2013

ശ്രദ്ധ...


ശ്രദ്ധ, അവളാണെ സ്ത്രീ സങ്കല്‍പം
ശ്രദ്ധ, അവളാണെൻ മാതൃക...!!
മാന്തളിരിന്‍റെ നിറം, മാന്‍പേടയുടെ മിഴികൾ
ഭാവങ്ങള്‍ മാറി മാറി വിളങ്ങുന്ന മുഖം
കണ്ണുകളില്‍ നാട്യലാസ്യം...
ചുണ്ടിലെ പുഞ്ചിരി ഉള്ളിലെ പ്രസന്നതപോൽ
പാല്പ്പായസത്തെക്കാള്‍ മധുരം വശ്യം വാക്കുകൾ
മഴയെക്കാള്‍ ആര്‍ദ്രം സ്പര്‍ശനം, സ്നിഗ്ദം
മഞ്ഞുതുള്ളിപോൽ....
കണ്ണുകളിലൊളിക്കും മനം മയക്കും പുഞ്ചിരി
മതിഭ്രമിപ്പിക്കുന്ന സുഗന്ധം അരികിൽ വരുമ്പോൾ
ഈറന്‍ മുടിതുമ്പിൽ ഇറുത്തു വച്ചൊരു തുളസീ
ദളങ്ങളും, തൂവെള്ള നെറ്റിയിലലിഞ്ഞു ചേര്‍ന്ന
ഭസ്മക്കുറിയും..
ശാന്തം സ്നിഗ്ദം ആകാരം
പാദങ്ങളില്‍ വെള്ളി പാദസരം
പതിയെ ചിരിക്കും വളകളാ കൈകളിൽ
കരിമണി മുത്തുകള്‍ കഴുത്തോടൊട്ടി കിടക്കുന്നു
കരിമഷിയാ കണ്‍കളില്‍ വജ്രമാകുന്നു...
ഇവള്‍ ശ്രദ്ധ..
പരാതികളില്ലാതെ പരിഭവങ്ങളില്ലാതെ
എന്‍റെ ലോകത്തില്‍ പുഞ്ചിരി പൊഴിക്കുന്ന പെണ്‍കുട്ടി
ഇവള്‍ ശ്രദ്ധ..
താളത്തിനൊപ്പമാടി മനസ്സിനെപ്പോലും തളയ്ക്കുന്ന
 മായാജാലക്കാരി; എനിക്ക് ചുറ്റും മാരിവില്‍
തെളിയ്ക്കും വര്‍ണ്ണ പ്രഭാവം

പതിയെ ചിരിക്കുമ്പോള്‍ വിടരും
കുറുമൊഴി പോലിവള്‍...
ഒരുവാക്ക് മൊഴിയുമ്പോള്‍
കുറുകും പ്രാവ് പോലിവള്‍...
നൃത്തമാടുമ്പോള്‍ മയൂരമിവൾ...

അകലെനിന്നു നോക്കികാണുവാന്‍ ഏറെ
ഇഷ്ടം എനിക്കിവളെ...
അരികില്‍ വരുമ്പോൾ കവിത ചൊല്ലുവാൻ
ഏറെയിഷ്ടമിവളെക്കുറിച്ച്.

നടുവിരല്‍ തുമ്പിനാ തൂളിവരച്ചൊരു
വിഭൂതി മഴചാറ്റലേറ്റടര്‍ന്നു വീണു
അളകങ്ങളില്‍, കുറുനിരകളില്‍
മഴത്തുള്ളിയടര്‍ന്നു വീണു
വര്‍ഷമേഘ ഋതു സന്ധ്യയിലെ
ഈറന്‍ കാറ്റിനു പോലും മൌനം
കൊഴിയുന്ന പൂവിതളില്‍ തേങ്ങും ഹൃദയം
ഘനം കൂടിയ വിരഹ മൌനത്തില്‍
നൊമ്പരത്തി സാന്ധ്യ രാഗം
വശ്യമാം ചാരു മന്ദസ്മിതത്തിലൊളിപ്പിച്ച
വിഷാദത്തി ഈറ മേഘം
തിരിച്ചു കിട്ടാത്ത പ്രണയമെ വേദന
കൊതിച്ചിട്ടും ലഭിക്കാത്ത പ്രണയമെ വിരഹം
പ്രതീക്ഷകളില്‍ ഇതളടര്‍ന്ന വസന്തം പോ

മാതൃരോദനം


ക്രോധാഗ്നിയിലൊരസ്ത്രം പാഞ്ഞുകയറി
രക്തം പതഞ്ഞു ജീവനുരുകുമ്പോള്‍
എന്‍ ഗര്‍ഭപാത്രത്തിലൊരു ഭാരത
വംശത്തിന്‍ ദീനരോദനം...
കരഞ്ഞു കരഞ്ഞു തളര്‍ന്ന മാതാവി
കണ്ണുനീരില്‍ ചാപിള്ളയായ് പിറക്കുന്നു
തമ്മില്‍ കലഹിച്ചു നശിച്ചൊരു
വംശത്തിന്‍ തുടര്‍ച്ചയും....

തൊടുത്തപ്പോഴൊന്നായിരുന്നു,ലക്ഷ്യ-
മൊരു സ്നേഹിതന്‍റെ മരണത്തി
പകപോക്കലും; എങ്കിലും
മാതൃസ്നേഹത്താല്‍ കര വിങ്ങുമ്പോ
പാലമൃതൂര്‍ന്നു ചുരത്തിയെ മാര്‍വിടം
വിങ്ങുമ്പോള്‍...വിധവയാമെന്‍
അന്ധകാര ശമനത്തിനെത്തിയോരുണ്ണിയെ
പട വെട്ടി തകര്‍ന്ന വംശത്തി തുടര്‍ച്ചയെ,
അവശേഷിക്കുമേകകണ്ണിയെത്തന്നെ
ഉന്നം പിടിക്കുവാന്‍
ഏതൊരപരാധത്തിന്‍ പാപഭാരമെന്നില്‍?

സിന്ദൂരച്വിയടര്‍ന്നുമാറി വളകിലുക്കവും
മണികിലുക്കങ്ങളും അലങ്കാരങ്ങളുംമകന്നു
ധവളമാമെന്‍ വസ്ത്രവും വേദനയി പിടയുന്ന
മിഴികളും നാവില്‍ കൃഷ്ണ നാമജപവുമായി
ഞാനിരിക്കുമ്പോഴും, ബ്രഹ്മാസ്ത്രത്താലൊരു
ശിശുഹത്യയെന്ന വിധിക്കായ്‌ മാത്രം
പിറന്നുവോ എന്‍റെ പൈതല്‍?
പരീക്ഷണങ്ങള്‍ ഇനിയെത്ര?
അശ്വതഥാമാവിന്‍ എരിയുന്ന കോപത്തില്‍-
നിന്നെവിടെയൊളിക്കും, എവിടെ ഒളിപ്പിക്കും
ഞാനെന്‍റെ ഉണ്ണിയെ, ഭാരതഭൂവിന്‍ തുടര്‍ച്ചയെ?

ഗുരുഹത്യ ചെയ്തതവനല്ല, അധര്‍മ്മങ്ങ-
ളൊന്നും അവനറിഞ്ഞില്ല, കുഞ്ഞി കണ്ണുകള്‍
ചിമ്മി കുഞ്ഞിളം ചുണ്ടുകള്‍ വിതുമ്പി
അവനീ ധരണിയെ കണ്ടതില്ല...
മാതൃ- പിതൃ സ്നേഹങ്ങളും വാത്സല്യവും
അവനറിഞ്ഞില്ല...എന്‍റെയടി വയറ്റി
ചവിട്ടി കുതിക്കുന്ന, മറ്റാരും കേള്‍ക്കാതെ
അമ്മയെന്നു മന്ത്രിക്കുന്ന അവനെ
ഞാനൊന്നു കണ്ടതുകൂടിയില്ല....

അശ്വതഥാമാ, ശപിച്ചെരിക്കുവാന്‍ ഞാനില്ല;
ഒരു കള്ളതിലെന്‍റെ ഗര്‍ഭപാത്രവുമതിലെ
ജീവനുമെരിയുമ്പോള്‍....
ഇവിടെ തീരട്ടെ കപടതയും വഞ്ചനയും
സ്നേഹിക്കട്ടെ പരസ്പരം,ലോകം
ചിരഞ്ജീവിയാം നീയതു കാണട്ടെ.....


സുഹൃത്തേ നീയെനിക്ക്...

നിനക്കറിയുമോ സുഹൃത്തേ...
നമ്മുടെ സൌഹൃതം കാലത്തിനതീതമായിരുന്നു
ഇന്നലെയായിരുന്നു ഞാന്‍ നി വിരല്‍ത്തുമ്പ്
പിടിച്ചീവഴി പിച്ച വച്ചത്....

ഇന്നലെ സായഹ്നത്തിലായിരുന്നു ഞാ
നിന്‍ മുപിലുരുകുന്ന തിരിനാളമായത്
ഇന്നലെ ആയിരുന്നു ഞാന്‍ നിന്റെ സൌഹൃദത്തി
ആഴവും പരപ്പും തിരിച്ചറിഞ്ഞത്

നിനക്കറിയുമോ സുഹൃത്തേ.....
നീയെന്‍റെ ആശ്രയമായിരുന്നു,
കണ്ണുനീതുള്ളികള്‍ക്കാലംബമായിരുന്നു.
എന്‍റെ ഇടറുന്ന വാക്കുകക്കൊരു
താങ്ങായിരുന്നു നീ...
ദിക്കറിയാതുഴലുംമ്പോഴൊക്കെയും
വഴികാട്ടിയായിരുന്നു നീ
തുണയില്ലാതലയുമ്പോഴെല്ലാം നീ-
യെന്‍ സഹചാരിയായിരുന്നു...
എന്‍റെ ഹൃദയം തേങ്ങുമ്പോഴെല്ലാം,
പതറുമ്പോഴെല്ലാം നീയൊരു സാന്ത്വനമായിരുന്നു

ഞാന്‍ കാറ്റിലുലയുന്നതിരിനാളമായപ്പോ
നീ ഒരു കൈ മറയായ് കാത്തുരക്ഷിച്ചു
കൊഴിയാന്‍ വിതുമ്പുന്ന പൂവായ്
ഞാന്‍ മാറിയപ്പോഴെല്ലാം, നനുത്ത
മണ്ണിന്‍ തലോടലായ്‌ നീ

എന്നുമെന്‍ ജീവിത പാന്ഥവിലൊരു താങ്ങായ്
തണലായ്‌ നീയെ കൂടെയുണ്ടായിരുന്നു
വിടരാന്‍ വെമ്പി ഞാ നില്‍ക്കുമ്പോഴൊക്കെയും
ഒരിളം കാറ്റായ് നീയെന്നരികിലുണ്ടായിരുന്നു

സുഹൃത്തേ... നീയെനിക്കാശ്വാസമായിരുന്നു
എന്‍റെ പ്രതീക്ഷകള്‍ ത നാളമായിരുന്നു
നീയെന്നാശ്രയമായിരുന്നു...
എന്‍റെ മനസിന്‍റെ പ്രതിബിംബമായിരുന്നു
എന്‍റെ ജന്മാന്തരങ്ങളിലുടനീളം നീയെ
പ്രിയ ചങ്ങാതിയായിരുന്നു....

Thursday, 10 January 2013

താളം തെറ്റിതുടങ്ങിയതെവിടെ നിന്ന്?

താളം തെറ്റി തുടങ്ങിയതെവിടെ നിന്ന്?
ജീവന്‍റെ, ഭൂമിയുടെ താളം
തെറ്റിതുടങ്ങിയതെവിടെ നിന്ന്?
ഒരു മണ്‍ പ്രതിമയുടെ ശ്വാസ നാളത്തി-
ലേക്കൂതി കയറ്റിയ ജീവന്‍റെ തിടിപ്പില്‍ നിന്നോ?
നിവര്‍ന്നു നിന്ന് കൈകളനക്കി തുടങ്ങിയ
നിമിഷത്തിന്‍ അഹന്തയില്‍ നിന്നോ?

തണുപ്പിന്‍ ഖനീഭവിച്ച ഉറഞ്ഞു
കൂടലില്‍ നിന്നും മരവിച്ച തലച്ചോറി-
ലെക്കാദ്യം പകര്‍ന്ന ചൂടില്‍ നിന്നോ?
ആ ചൂടില്‍ നിന്നുരുവായ ബുദ്ധിയില്‍ നിന്നോ?

ജീവന്‍റെ പ്രകൃതിയുടെ തുടിപ്പിലാദ്യം
കൈ കടത്തിയതാര്?
വംശങ്ങളെ നാശതിലെക്കുന്തിവിട്ടു
ഭൂമിയെ വെട്ടിപ്പിടിച്ചു തുടങ്ങിയതാര്?

ഒരു കൊച്ചരുവിയുടെ തുടിപ്പില്‍ നിന്നും
വിദ്യുത് പ്രവാഹമൊരുക്കി
അതിന്റെ പാതയില്‍ തടസമൊരുക്കിയതാര്?
കാടിന്റെ ഉള്ളറകളിലേക്കാഴ്ന്നുചെന്ന്
നാഗരികതയുടെ ദൃപട കൊട്ടിയതാര്?

എവിടെയെന്‍ കൊച്ചു മഴത്തുള്ളിയും
         മാരിവില്ലും?
എവിടെയെന്‍ പക്ഷികളും
         പച്ചിലപ്പടര്‍പ്പും?
എവിടെയെന്‍ പുല്‍മേടുകളും
         പൂക്കളും?
എവിടെയെന്‍ പ്രിയ ഭൂമിയും
         കുഞ്ഞു കാറ്റും?

കളിവീടോരുക്കി കളിക്കുവാന്‍
മണല്‍ മുറ്റമൊരുക്കിയ സമുദ്ര-
ത്തിന്‍  മടിത്തട്ടില്‍ മാറ്റത്തിന്‍
തിരമാല വീശി തുടങ്ങിയതെന്ന്?

ചിന്നിച്ചിതറി കുതിച്ചു പാഞ്ഞ
പുഴകളും നദികളും
വറ്റിവരണ്ടു മിഴിനീര്‍
വാര്‍ത്ത് തുടങ്ങിയതെന്ന്?

കൈവിട്ട ചാക്രികതയും സ്വച്ഛതയും
മൃത പ്രായമടുത്തൊരു ഭൂമിയും
ആദി താളങ്ങള്‍ ഒക്കേയും അന്യമായി
നടന മുദ്രകള്‍ വന്യമായ്‌

 കാല്പനികതയില്‍  നിന്നൊരു തൈ
നാട്ടുപിടിപ്പിച്ചതില്‍ നിന്നും വായുവും
വെള്ളവും വെളിച്ചവുമേകാം,
നമുക്കിനി

“അതിനാലൊരു വിത്തിലുറങ്ങി
-യുണരുന്നു സമസ്ത ലോകവും ..”
പഴയതെങ്കിലും പുതുമ വെടിയാതൊരു ശീലില്‍
നമുക്ക് പടുത്തുയര്‍ത്താം പുതിയൊരു ഭൂമിയും...